സോഷ്യൽ മീഡിയയിൽ വാക്പോര് തുടർന്ന് മന്ത്രി എംബി രാജേഷും കോൺഗ്രസ് നേതാവ് വിടി ബൽറാമും. എകെജിയെ അധിക്ഷേപിച്ചത് അടക്കമുളള കാര്യങ്ങളിൽ ബൽറാം ഇപ്പോഴും തിരുത്തലിന് തയ്യാറാകുന്നില്ലെന്നും ന്യായം പറയുകയാണെന്നും എംബി രാജേഷ് കുറ്റപ്പെടുത്തി.
വാളയാർ കുട്ടികളുടെ വീട്ടിൽ താൻ പോയില്ല എന്നുളള കല്ല് വെച്ച നുണയാണ് ബൽറാം ആവർത്തിക്കുന്നത്. സംഘപരിവാറിന്റെ ആരോപണം ആണ് ബൽറാം ഏറ്റെടുത്ത് പറയുന്നത് എന്നും ഫേസ്ബുക്കിലല്ല തെരുവിൽ പോരാട്ടം എന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ എംബി രാജേഷ് പറയുന്നു.
എംബി രാജേഷിന്റെ ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപം: ശ്രീ. ബൽറാമിന്റെ മറുപടി കണ്ടു. ബലേ ഭേഷ് ! അല്പമെങ്കിലും സ്വയം വിമർശനം പ്രതീക്ഷിച്ചു. പക്ഷേ ഒരു മാറ്റവുമില്ല. എകെജിയെ നീചമായി അധിക്ഷേപിച്ചത് തക്കതായ പ്രകോപനം മൂലം! തിരുത്താൻ ഇപ്പോഴും ദുരഭിമാനം സമ്മതിക്കുന്നില്ല. മീരയെ "പ്രിയപ്പെട്ട എഴുത്തുകാരി" എന്ന പരിഹാസം. ഇൻവെർട്ടഡ് കോമയിൽ ഇട്ടതുകൊണ്ട് മീര മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി അല്ലാതാവുമോ? മുല്ലപ്പള്ളിയെ വിളിച്ചതിനും മൗനം. അവിടെയും കുറ്റബോധമില്ല. സുകുമാരൻ നായർക്ക് ചാർത്തിക്കൊടുത്ത വിശേഷണത്തിനും ന്യായമുണ്ട് കേട്ടോ.
Comments
Leave a Comment