രാഹുലിനെതിരെ കടുപ്പിച്ച് കെ എസ് യു ജില്ലാ അധ്യക്ഷന്‍
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായി നടപടിയെടുത്ത കോണ്‍ഗ്രസ് പാർട്ടി നേതൃത്വത്തിലെ ഒരു വിഭാഗത്തിനെതിരെ ശക്തമായ സൈബർ ആക്രമണമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടന്നുകൊണ്ടിരിക്കുന്നത്. ഏറ്റവും രൂക്ഷമായ ആക്രമണവും അധിക്ഷേപവും നേരിടേണ്ടി വരുന്നത് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ തന്നെയാണ്. ഇതോടെ വിഡി സതീശനെ പിന്തുണച്ചും നിരവധി ആളുകളും മുന്നോട്ട് വരുന്നുണ്ട്.
ഇപ്പോഴിതാ രാഹുല്‍ മാങ്കൂട്ടത്തിലെ പിന്തുണയ്ക്കുന്നവരെ നിലയ്ക്ക് നിർത്തുമെന്ന് വ്യക്തമാക്കിക്കൊണ്ട് കെ എസ് യു എറണാകുളം ജില്ലാ പ്രസിഡന്റ് കെഎം കൃഷ്ണലാല്‍ ഫേസ്ബുക്ക് കുറിപ്പുമായി എത്തിയിരിക്കുകയാണ്. ഏതെങ്കിലും നേതാവിന്റെ അജണ്ട നടപ്പാക്കാനും, പാർട്ടി ലേബൽ ഉപയോഗിച്ച് പാർട്ടിയെ പ്രതിസന്ധിയിൽ ആക്കുന്ന, പാർട്ടി പ്രവർത്തകരുടെ മനോവീര്യം തകർക്കുന്ന ഇത്തരത്തിലുള്ള വെട്ടുകിളി കൂട്ടങ്ങൾക്ക് പൂട്ടിടാൻ കെപിസിസി തയ്യാറാവണം അല്ലാത്തപക്ഷം ഇത്തരക്കാരെ പാർട്ടിയെ സ്നേഹിക്കുന്ന പ്രവർത്തകർ ഒന്നടങ്കം നേരിടേണ്ട സ്ഥിതി വരുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു
പാർട്ടി പ്രവർത്തകരായ അമ്മ പെങ്ങന്മാരുടെയും ഈ നാട്ടിലെ സ്ത്രീകളുടെയും മാനത്തിന് വില പറയുന്നവൻ ആരായാലും ശരി അവൻ പാർട്ടിക്ക് പുറത്ത്, അതാണ് പാർട്ടി നിലപാട്. പാർട്ടി ഒറ്റക്കെട്ടായി കൂടിയാലോചന നടത്തി നടപടിയെടുത്ത ഒരു വിഷയത്തിനുമേൽ കെപിസിസി നേതൃത്വത്തെയും വി.ഡി സതീശനെയും ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്ന സോഷ്യൽ മീഡിയയിലെ ഫെയ്സ്ബുക്ക് താളികളിൽ മാത്രം രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന കുലം മുടിക്കാനായി മാത്രമായി ഇറങ്ങിത്തിരിച്ച വെട്ടുകിളികൂട്ടങ്ങളോട് പറയാനുള്ളത് നിന്റെയൊക്കെ വീട്ടിലെ ഭാര്യമാരുടെയും മക്കളുടെയും പെങ്ങന്മാരുടെയും മാനത്തിന് പാർട്ടി ലേബൽ ഉപയോഗിച്ച് വിലപറയാൻ ആരെങ്കിലും ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അവർക്ക് കൂടിയുള്ള താക്കീതാണ് പാർട്ടി നൽകിയതെന്ന് മനസ്സിലാക്കാനുള്ള വിവേകം എങ്കിലും ഈ സ്വയം പ്രഖ്യാപിത സോഷ്യൽ മീഡിയ നേതാക്കന്മാർക്ക് ഉണ്ടാകണം. സോഷ്യൽ മീഡിയയിലെ റീൽസിലൂടെയും ഫോട്ടോഷൂട്ടുകളിലൂടെയും രാഷ്ട്രീയ പ്രവർത്തനം നടത്തി വന്നവനല്ല വി ഡി സതീശൻ എന്ന് നിങ്ങൾ ഓർത്തോളണം. ഏതെങ്കിലും നേതാവിന്റെ അജണ്ട നടപ്പാക്കാനും, പാർട്ടി ലേബൽ ഉപയോഗിച്ച് പാർട്ടിയെ പ്രതിസന്ധിയിൽ ആക്കുന്ന, പാർട്ടി പ്രവർത്തകരുടെ മനോവീര്യം തകർക്കുന്ന ഇത്തരത്തിലുള്ള വെട്ടുകിളി കൂട്ടങ്ങൾക്ക് പൂട്ടിടാൻ കെപിസിസി തയ്യാറാവണം അല്ലാത്തപക്ഷം ഇത്തരക്കാരെ പാർട്ടിയെ സ്നേഹിക്കുന്ന പ്രവർത്തകർ ഒന്നടങ്കം നേരിടേണ്ട സ്ഥിതി വരും.
Comments
Leave a Comment